Pandanus flower - ( screw pine ) താഴാമ്പു വെള്ളി തകർത്ത് കളയും, എന്ന് പറഞ്ഞാല്‍ വിജ്ഞാനം തരും എന്നും അതിനെ സ്സെനെഹിക്കുന്നവര്ക്ക് ഒരു ജ്ഞാനം കൊടുക്കും എന്നും പറയും എങ്കിലും അത് വിജ്ഞാനത്തിനു അല്ല പ്രമാണത്തിന് ആണ് ഉപയോഗിക്കുന്നത് എന്ന് പറയുമോ , വെള്ളിയ്ക്ക് പകരം ഈശ്വര ജ്ഞാനം അത് തരും എന്ന് ഇരുന്നാല്‍ അതിനു ചേര്‍ത്ത് നിര്‍ത്താന്‍ ആവുമോ അതിനെ ഭക്ഷിച്ചാല്‍ ഒരു ഗുണം പൂവ് കഴിച്ചാല്‍ കരളിനു ഗുണം , യേശുവിനു ചേരുന്ന ഗുണം വരും എന്ന് പറയും , അത് ചങ്കിനു ചേരും എന്നും എഴുതി വയ്ക്കാം, അതിനു കായ് തിന്നാല്‍ മരണം വരുമോ ഒരു സ്സെനേഹം അല്ലെ അതില്‍ ഉള്ളത് അത് ചുവന്നത് ആണ് എങ്കിലും വെള്ള ആണ് എന്ന് പറയും , ഇതിന്റെ കായ് അല്പമേ കഴിക്കാവു അത് ചങ്ക് രക്ത ഓട്ടം കൂട്ടും അതിനു താങ്ങാന്‍ പറ്റില്ല അതിനാല്‍ അല്പം കഴിക്കുക എന്തും നല്ലത് , തുടര്‍ച്ച ആയി കഴിക്കരുത് അത് ഏഴ് തീയ് വരുത്തും , ബിംബം ഉടയ്ക്കും , കാമനെ ഓടിക്കും എന്നൊക്കെ പറയും , അതിനാല്‍ ഇത് വളര്‍ത്തുന്നത് ഇന്ത്യയ്ക്ക് നല്ലത് ചന്ദനം വളരാനും ഇത് നല്ലത് ആണ് എന്ന് പറഞ്ഞാല്‍ നല്ല വ്രക്ഷങ്ങള്‍ അതിനു ചേരത്തുള്ളു അതെ അത് മുളപ്പിക്കത്തുള്ളു , പാഴ് ചെടികള്‍ അത് കരിച്ചു കളയും എന്ന് പറയും , ഇതിനാല്‍ അതിനെ ചങ്കു വ്രക്ഷം എന്ന് പറയും , അത് കാവില്‍ നടരുത് , പത്ത് മുത്ത് വീഴും കരഞ്ഞു പ്രാര്ത്തിച്ചാല്, പിന്നെ പൊന്നമ്പല നട അങ്ങോട്ട് മാറ്റും , അതിനാല്‍ ഈ ചെടിയ്ക്ക് നരക വള്ളി എന്നും , സാത്താനെ തോല്‍പ്പിക്കുന്ന വള്ളി എന്ന് പറയും , അഗ്നി ഇതിനു ഉണ്ട് അത് കരിയാത് നോക്കണം അപ്പോള്‍ വിവാഹം ആ വീട്ടില്‍ വരും എന്ന് പറഞ്ഞു ഇരുന്നാല്‍ പോരാ ജ്ഞാനത്തില്‍ നില്‍ക്കണം , പറമ്പ് കിളയ്ക്കണം എന്ന് ഒക്കെ പറഞ്ഞാലും അവ നിലം വെടിപ്പാക്കുവോ അതിനാല്‍ താര കെട്ടാത് ഇരിക്കാന്‍ അത് മുത്തിടും എന്ന് പറഞ്ഞു കളയരുത് അത് വിദ്യ തരുന്നത് ആണ് , പറമ്പിലെ നടാവു അത് വല്ലവരും എടുത്തോണ്ടു പോകാന്‍ അനുവദിക്കരുത് , വിത്ത് പാകാന്‍ കൊടുക്കാം അത് പോലെ ശികരം കൊടുക്കാം എന്ന് വച്ചു അത് തന്നെ എന്നും മുറിക്കരുത് ആണ്ടില്‍ ഒരിക്കലേ ശിഖരം ഇറക്കാവു, ഇനി അഗ്നി ദേവിയുടെ ഒരു വ്രക്ഷം ആണ് ഇത് അതിനാല്‍ ഏഴു ദേവിമാര്‍ ഇതേല് ഇരിക്കും എന്ന് അല്ല , പാപം ഇത് മാറ്റും എന്ന് പറയും , അത് വെള്ളി വിവേകം ആണ്, അത് ഇതിനു പറ്റില്ല അത് തീയ് ആക്കി വെണ്മ ആക്കി മാറ്റും എന്ന് പറയും അതിനാല്‍ അത് സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് വീട്ടില്‍ നിന്ന് അങ്ങേ ലോകത്ത് എത്തുമ്പോള്‍ ആണ് അത് എത്തുന്നത് എന്നത് കൊണ്ടു ശരീരം ദഹിപ്പിക്കണം എന്ന് പറയും അതിനെ സ്സേനെഹിക്കുന്നവര് അഴുകുക ഇല്ല എന്ന് പറയും അതിനാണ് അഗ്നിയില്‍ ദഹിപ്പിക്കണം എന്ന് പറയുന്നത് , അഗ്നിമായ ഇത് നട്ടിരുന്നു പിശാചിനെ ഓടിക്കാന്‍ ഇത് നല്ലത് എന്ന് പറഞ്ഞു അതിനെ നട്ടു എന്ന് അല്ല , അത് അഗ്നി തരും എന്ന് പറഞ്ഞു ആണ് നട്ടത് , ഇനി ഹിന്തു രാജ്യത്ത് യേശു രാജ്യം വീണ്ടും വരാന്‍ ഇത് തടസ്സം നില്‍ക്കില്ല അഗ്നി മായ യേശു സ്വര്‍ഗ്ഗത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത് , ഇനി ഇതിനു യേശു വള്ളി എന്നും പറയും യേശു ആണ് ഇത് കൊടുത്തത് പറമ്പില്‍ നടാനെ കൊള്ളൂ എന്ന് അല്ല സ്ഥലം വേണം എന്ന് അര്‍ത്ഥം , ഇനി സത്യാ വ്രക്ഷം എന്ന് ഇതിനെ പറയും അതിനു കാരണം പത്ത് ജ്ഞാനം ഇതിനു ഉണ്ട് ഇത് ചങ്കിനു ശുദ്ധി കൊടുക്കുന്നത് ആണ് , ഇതൊന്നും ആരും പറയില്ല എങ്കിലും പരിക്ഷിച്ചു നോക്കുക അതാണ് വിശ്വാസം എല്ലാവരിലും പല തരത്തില്‍ ആണ് , ഇതിന് വിഷം കളയാന്‍ ഉള്ള കഴിവ് ഉണ്ട് അതിനെ നല്ല രീതിയില്‍ ഉപയോഗിക്കുക , എന്നാൽ ഇത് വളര്‍ത്തിയാല്‍ യേശുവിന്റെ സ്സേനെഹം വരുമ്പോൾ മുത്ത് ഇടാൻ ഇത് സഹായിക്കും , പക്ഷെ കാവിൽ ഇത് വളർത്തില്ല അഗ്നിയെ അത് തടയുന്നത് കൊണ്ടു ആണ്, അഗ്നിയ്ക്ക് വേരിടുന്നത് കൊണ്ടു ആണ്, വിവേകം അവിടെ നില്ക്കും , പായ് ഇട്ടു ചെമ്പു ഇറക്കി കുറ്റം അവര്‍ക്ക് തന്നെ കൊടുക്കും അതാണ് കാര്യം , ഇനി പറഞ്ഞാല്‍ ചെമ്പു പോയ പുണ്യം എടുത്തു കൊടുക്കും എന്ന് അര്‍ത്ഥം , അത് ശുദ്ധി ചെയ്യണ്ടത് അവരുടെ കടമ , അതിനു വ്രക്ഷം ഒരുപാട് പേര്‍ക്ക് പുണ്യം കൊടുക്കില്ല എന്ന് അര്‍ത്ഥം അതിനാല്‍ ജ്ഞാനം പറയുന്നത് കേള്‍ക്കുക , ചെമ്പ് സ്വയം ഇറക്കാത് അത് കാക്കും , അത് അഗ്നിയെ എടുത്ത് തിരിക്കും കാവിൽ അഗ്നി കേറില്ല സര്പ്പകാവില് നട്ടാല്‍ , എന്നാല്‍ സ്വന്തം വീട്ടില്‍ നട്ടാല്‍ അവരുടെ മുറ്റത്ത് അഗ്നി നിൽക്കും എന്നത് ശനി ബാധിക്കാത് ഇരിക്കും എന്നും പറയും അഗ്നി ശരീരത്തിലും കാണും മനസ്സില്‍ പുണ്യം കാണും എന്ന് സാരം , ആ ചെടിയെ വളർത്തിയാൽ പാമ്പ് വീട്ടിൽ കയറില്ല കുരിശു വന്നാലും തിരിക്കും ചത്ത ജ്ഞാനം കേറില്ല എന്ന് അർത്ഥം, ഇനി ഒരു ഗുണം പാമ്പിന്റെ തല അത് എടുത്ത് തിരിച്ച് കളയും എന്ന് അല്ല ശനിയിൽ പാമ്പ് കേറാത് കാക്കും അക്കരെ ഇക്കരെ പാമ്പ് ഓടില്ല ചക്രത്തെലും കയറില്ല തായമ്പു വളർത്തിയാൽ പല ഗുണങ്ങളും ഉണ്ട് എല്ലാം ഔഷധത്തിലും അത് ഉപയിഗിക്കാം കരളിനും കണ്ണിനും നല്ലത് ആണ് , ഇതിന്റെ ഇല കൊണ്ടു പായ് നെയ്തു കിടന്നാല്‍ കരളിനു അല്ല ഗുണം ത്വക്ക് രോഗം ഉണ്ടാവില്ല , വിഷയാസ്ക്തിയും ഉണ്ടാവില്ല , മനസ്സിനു സുഖവും കിട്ടും , ഉള്‍കാഴ്ചയും കിട്ടും എന്ന് പറയും ഇനി അടുത്ത ഗുണങ്ങള്‍ തന്നെ പഠിക്കുക അത് വിശ്വാസത്തില്‍ ജീവിച്ചാല്‍ പോന്നു ഇടണ്ട എന്ന് പറയും അതില്‍ കിടന്നു ഉറങ്ങുന്നവര്‍ക്ക് പോന്നു വേണ്ട എന്ന് പറയും അര്‍ത്ഥം മനസ്സ് കാണും താര കാണില്ല അത് ചങ്കിനു ബലം കൂട്ടും എന്ന് അര്‍ത്ഥം അതിനാല്‍ വിവാഹം അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും എന്ന് അര്‍ത്ഥം , ഇനി ശുഭം വരട്ടെ എല്ലാവര്ക്കും .
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമീണ സ്ത്രീകള്‍ പരമ്പരാഗതമായി ചെയ്തിരുന്ന ജോലികള്‍ നാടുനീങ്ങുന്നു. കുട്ടനെയ്ത്ത്, പായ്നെയ്ത്ത്, ഓലമെടയല്‍, തുടങ്ങിയ പരമ്പരാഗത തൊഴിലുകള്‍ കൈവെടിഞ്ഞ് നാഗരികതയിലെ വൈറ്റ് കോളര്‍ ജോലി നോക്കിപോകുമ്പോള്‍ പരമ്പരാഗത തൊഴിലും നാടന്‍ ജീവിത രീതികളും തീര്‍ത്തും തഴയപ്പെട്ടു. പണ്ട് പരമ്പരാഗത തൊഴിലുകളെ ആശ്രയിച്ചായിരുന്നു പല സ്ത്രീകളും കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഇത്തരം തൊഴിലുകള്‍ പിന്നാമ്പുറത്തെക്ക് മാറിക്കഴിഞ്ഞു. കാര്‍ഷിക ജോലികള്‍ക്ക് പുറമെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ കുത്തകയായി കൊണ്ടുനടന്ന തൊഴിലുകളില്‍ പ്രധാനമായിരുന്നു പായ്, പൂക്കൂടകള്‍, വട്ടികള്‍ എന്നിവയുടെ നിര്‍മ്മാണം. കേവല ഉപജീവനത്തിനുള്ള മാര്‍ഗ്ഗം എന്നതിനപ്പുറം കലാപരമായ ആവിഷ്ക്കാരം കൂടിയായിരുന്നു അവര്‍ക്ക് ഇത്തരം ജോലികള്‍. മെയ്യും മനവും സമര്‍പ്പിച്ച് രാവെളുക്കുവോളമിരുന്നായിരുന്നു പലപ്പോഴും പണി തീര്‍ക്കുന്നത്.
കൈതോലയില്‍ കരവിരുത് തെളിയിച്ച് നിര്‍മ്മിച്ച ഉല്പന്നങ്ങളായിരുന്നു ഇതില്‍ ശ്രദ്ധേയമായിരുന്നത്. ഇത്തരത്തിലുള്ള പല ഉല്പന്നങ്ങളും ഇന്ന് വിസ്മൃതിയിലേക്ക് മാഞ്ഞു. സ്ത്രീകള്‍ മാത്രമായിരുന്നു ഇത്തരം ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നതും. എന്നാല്‍ ഇവര്‍ ഈ മേഖലയില്‍ നിന്ന് വിട്ടുപോയതോടെയാണ് പരമ്പരാഗത തൊഴിലുകള്‍ നമ്മള്‍ക്ക് അന്യമായത്. ഈ വിടവിലേക്ക് പാരിസ്ഥിതിക വ്യവസ്ഥ അപ്പാടെ തകര്‍ക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ കടന്നുകയറുകയും ചെയ്തു.
നാട്ടിന് പുറങ്ങളിലെ പാടങ്ങളിലും അതിരുകളിലും തോടുകളുടെ ഇരുവശങ്ങളിലുമായി തഴച്ചുവളര്‍ന്നിരുന്ന കൈതകളും ഇന്ന് അപ്രത്യക്ഷമായി. ഒരു പ്രദേശത്ത് കൂട്ടമായിരുന്നു നാട്ടുകാര്യവും വീട്ടുകാര്യവും ചര്‍ച്ച ചെയ്ത് ആയാസമില്ലാതെ വളരെ ലളിതമായി ചെയ്തിരുന്ന ജോലിയായിരുന്നു താഴപ്പായ നിര്‍മ്മാണം. കൈതോല മുറിച്ചെടുത്തു ഒരിടത്ത് കൂട്ടിവെയ്ക്കും. വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം വെയിലിന്റെ കാഠിന്യം കുറയുമ്പോള്‍ ഓലയുടെ ഇരുവശത്തുമുള്ള മുള്ള് പോന്തി കളയുന്നു(മുള്ള് കളയുന്നതിനെ ഇവര്‍ പോന്തുക എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്) പിന്നിട് വെയിലത്ത് വെച്ച് വാട്ടിയതിന് ശേഷം റൗണ്ടില്‍ (മടികളാക്കി) ചുറ്റിയെടുക്കും പിന്നിട് വെയിലത്തും പുകയത്തും ഇട്ട് നന്നായി ഉണക്കിയെടുത്ത ശേഷമാണ് നെയ്യുന്നത്. ഇതിനെ പോളി എന്നാണ് പറയുന്നത്. മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ഇത്തരം പ്രക്രിയയ്ക്ക് വേണ്ടിയിരുന്നത്.
പ്രധാനമായും പോളികൊണ്ട് കിടക്കപ്പായ, മെത്തപ്പായ, ചിക്കുപായ, പൂക്കൂട, ബാഗുകള്‍, സഞ്ചികള്‍ തുടങ്ങിയവയാണ് ഉണ്ടാക്കിയിരുന്നത്. ഇതെല്ലാം നിര്‍മ്മിക്കാനും ചന്തകളിലും വീടുകളിലും നടന്ന് വില്‍ക്കാനും സ്ത്രീകള്‍ തന്നെയാണ് മുന്‍നിരയില്‍ നിന്നിരുന്നത്. തഴ ഉല്പന്നങ്ങള്ക്ക് പണ്ട് ആവശ്യക്കാര്‍ ഏറെയായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും ഇത് വാങ്ങുവാന്‍ ആവശ്യക്കാരെത്തുമായിരുന്നു. ഉത്സവപറമ്പിലും പണ്ടെത്തെ അങ്ങാടികളിലും മറ്റും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നതും ഇത്തരം ഉല്പന്നങ്ങളായിരുന്നു.
നാലടി വീതിയിലും ആറടി നീളത്തിലുമാണ് കിടക്കപ്പായകള്‍ നിര്‍മ്മിച്ചിരുന്നതെന്ന് കിടക്കപായ നിര്‍മ്മാണ തൊഴിലാളിയായി കൊച്ചുപാറു പറയുന്നു. പണ്ട്കാലത്ത് കിടക്കകളും കട്ടിലും ഇല്ലാത്തതിനാല്‍ ആളുകള്‍ തഴപായാണ് കിടക്കാനും മറ്റും ഉപയോഗിച്ചിരുന്നത്. മുമ്പ് വില കുറവായിരുന്ന പായയ്ക്ക് ഇപ്പോള്‍ കിട്ടാനില്ലാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരു പായ്ക്ക് 200 രൂപയാണ് ഇപ്പോഴത്തെ വില. ഇതിന്റെ നിര്‍മ്മാണത്തിന് ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിലും കൂട്ടംകൂടിയിരുന്ന് ഇത് ചെയ്യുന്നത് ഒരു രസകരമായ ജോലിയായിരുന്നെന്ന് പണ്ടെത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇവര്‍ പറഞ്ഞു. ഒരു ദിവസം തന്നെ രണ്ടും, മൂന്നും പായകള്‍ നെയ്യുന്നവരുണ്ടായിരുന്നു.
ചിക്കുപായ പാടശേഖരങ്ങളില്‍ കൊയ്ത്ത് മെതിച്ചെടുക്കുവാനും പൊലി കൂട്ടിയിടുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. കൃഷിയിറക്ക് വേളകളില്‍ തലച്ചുമടായി വിത്ത് കൊണ്ടുപോയി വിതയ്ക്കുന്നതിന് വീതവട്ടികളും, ക്ഷേത്രത്തില്‍ പൂക്കള്‍ കൊണ്ടുപോകുന്നതിനായ് പൂക്കൂടയും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം ഓര്‍മയായി മാറി. കൈതോല ഉല്പന്നങ്ങള്ക്ക് ആ കാലഘട്ടത്തില്‍ തുച്ഛമായ വേതനമാണ് ലഭിച്ചിരുന്നത്. ഇതാണ് ഇവര്‍ പിന്തിരിയാന് പ്രധാനകാരണമായത്.
കൈത്തൊഴില്‍ തലമുറകള്‍ കൈമാറിയാണ് വന്നിരുന്നത്. എന്നാല്‍ പുതിയ തലമുറയ്ക്ക് ഇത്തരം തൊഴിലിനോട് താല്പര്യം കുറഞ്ഞതോടെ ഇത് അന്യം നിന്നുപോവുകയാണ്. ഇങ്ങനെയാണ് ഭൂരിപക്ഷം സ്ത്രീകളും ജോലികള്‍ പഠിച്ചതെന്ന് പാറുകുട്ടിയമ്മ പറയുന്നു.
കൈതോലയില്‍ നിര്‍മ്മിക്കുന്ന പായില്‍ കിടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഴമക്കാരും ആയുര്‍വേദവും പറയുന്നു. നടുവേദനയുള്ളവര്‍ പായില്‍ കിടന്നാല്‍ വേദന മാറുമത്രേ. ചാണകം മെഴുകിയ നിലത്തിന്റെയും തഴപ്പായയുടെയും ഗന്ധമാസ്വദിച്ച് റാന്തല്‍ തിരി താഴ്ത്തി ഉറങ്ങാന്‍ കിടക്കുന്നതിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മ പങ്കു വയ്ക്കുന്ന ചിലരെങ്കിലും നമുക്ക് മുന്നിലുണ്ട്. അടുത്ത തലമുറയില്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷ പോലും അസ്തമിച്ചുകഴിഞ്ഞു.
കെ.പി.അനിജാമോള്‍
ജന്മഭൂമി: http://www.janmabhumidaily.com/news143098#ixzz41bFjBtmR
കൈതോലയില്‍ കരവിരുത് തെളിയിച്ച് നിര്‍മ്മിച്ച ഉല്പന്നങ്ങളായിരുന്നു ഇതില്‍ ശ്രദ്ധേയമായിരുന്നത്. ഇത്തരത്തിലുള്ള പല ഉല്പന്നങ്ങളും ഇന്ന് വിസ്മൃതിയിലേക്ക് മാഞ്ഞു. സ്ത്രീകള്‍ മാത്രമായിരുന്നു ഇത്തരം ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നതും. എന്നാല്‍ ഇവര്‍ ഈ മേഖലയില്‍ നിന്ന് വിട്ടുപോയതോടെയാണ് പരമ്പരാഗത തൊഴിലുകള്‍ നമ്മള്‍ക്ക് അന്യമായത്. ഈ വിടവിലേക്ക് പാരിസ്ഥിതിക വ്യവസ്ഥ അപ്പാടെ തകര്‍ക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ കടന്നുകയറുകയും ചെയ്തു.
നാട്ടിന് പുറങ്ങളിലെ പാടങ്ങളിലും അതിരുകളിലും തോടുകളുടെ ഇരുവശങ്ങളിലുമായി തഴച്ചുവളര്‍ന്നിരുന്ന കൈതകളും ഇന്ന് അപ്രത്യക്ഷമായി. ഒരു പ്രദേശത്ത് കൂട്ടമായിരുന്നു നാട്ടുകാര്യവും വീട്ടുകാര്യവും ചര്‍ച്ച ചെയ്ത് ആയാസമില്ലാതെ വളരെ ലളിതമായി ചെയ്തിരുന്ന ജോലിയായിരുന്നു താഴപ്പായ നിര്‍മ്മാണം. കൈതോല മുറിച്ചെടുത്തു ഒരിടത്ത് കൂട്ടിവെയ്ക്കും. വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം വെയിലിന്റെ കാഠിന്യം കുറയുമ്പോള്‍ ഓലയുടെ ഇരുവശത്തുമുള്ള മുള്ള് പോന്തി കളയുന്നു(മുള്ള് കളയുന്നതിനെ ഇവര്‍ പോന്തുക എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്) പിന്നിട് വെയിലത്ത് വെച്ച് വാട്ടിയതിന് ശേഷം റൗണ്ടില്‍ (മടികളാക്കി) ചുറ്റിയെടുക്കും പിന്നിട് വെയിലത്തും പുകയത്തും ഇട്ട് നന്നായി ഉണക്കിയെടുത്ത ശേഷമാണ് നെയ്യുന്നത്. ഇതിനെ പോളി എന്നാണ് പറയുന്നത്. മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ഇത്തരം പ്രക്രിയയ്ക്ക് വേണ്ടിയിരുന്നത്.
പ്രധാനമായും പോളികൊണ്ട് കിടക്കപ്പായ, മെത്തപ്പായ, ചിക്കുപായ, പൂക്കൂട, ബാഗുകള്‍, സഞ്ചികള്‍ തുടങ്ങിയവയാണ് ഉണ്ടാക്കിയിരുന്നത്. ഇതെല്ലാം നിര്‍മ്മിക്കാനും ചന്തകളിലും വീടുകളിലും നടന്ന് വില്‍ക്കാനും സ്ത്രീകള്‍ തന്നെയാണ് മുന്‍നിരയില്‍ നിന്നിരുന്നത്. തഴ ഉല്പന്നങ്ങള്ക്ക് പണ്ട് ആവശ്യക്കാര്‍ ഏറെയായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും ഇത് വാങ്ങുവാന്‍ ആവശ്യക്കാരെത്തുമായിരുന്നു. ഉത്സവപറമ്പിലും പണ്ടെത്തെ അങ്ങാടികളിലും മറ്റും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നതും ഇത്തരം ഉല്പന്നങ്ങളായിരുന്നു.
നാലടി വീതിയിലും ആറടി നീളത്തിലുമാണ് കിടക്കപ്പായകള്‍ നിര്‍മ്മിച്ചിരുന്നതെന്ന് കിടക്കപായ നിര്‍മ്മാണ തൊഴിലാളിയായി കൊച്ചുപാറു പറയുന്നു. പണ്ട്കാലത്ത് കിടക്കകളും കട്ടിലും ഇല്ലാത്തതിനാല്‍ ആളുകള്‍ തഴപായാണ് കിടക്കാനും മറ്റും ഉപയോഗിച്ചിരുന്നത്. മുമ്പ് വില കുറവായിരുന്ന പായയ്ക്ക് ഇപ്പോള്‍ കിട്ടാനില്ലാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരു പായ്ക്ക് 200 രൂപയാണ് ഇപ്പോഴത്തെ വില. ഇതിന്റെ നിര്‍മ്മാണത്തിന് ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിലും കൂട്ടംകൂടിയിരുന്ന് ഇത് ചെയ്യുന്നത് ഒരു രസകരമായ ജോലിയായിരുന്നെന്ന് പണ്ടെത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇവര്‍ പറഞ്ഞു. ഒരു ദിവസം തന്നെ രണ്ടും, മൂന്നും പായകള്‍ നെയ്യുന്നവരുണ്ടായിരുന്നു.
ചിക്കുപായ പാടശേഖരങ്ങളില്‍ കൊയ്ത്ത് മെതിച്ചെടുക്കുവാനും പൊലി കൂട്ടിയിടുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. കൃഷിയിറക്ക് വേളകളില്‍ തലച്ചുമടായി വിത്ത് കൊണ്ടുപോയി വിതയ്ക്കുന്നതിന് വീതവട്ടികളും, ക്ഷേത്രത്തില്‍ പൂക്കള്‍ കൊണ്ടുപോകുന്നതിനായ് പൂക്കൂടയും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം ഓര്‍മയായി മാറി. കൈതോല ഉല്പന്നങ്ങള്ക്ക് ആ കാലഘട്ടത്തില്‍ തുച്ഛമായ വേതനമാണ് ലഭിച്ചിരുന്നത്. ഇതാണ് ഇവര്‍ പിന്തിരിയാന് പ്രധാനകാരണമായത്.
കൈത്തൊഴില്‍ തലമുറകള്‍ കൈമാറിയാണ് വന്നിരുന്നത്. എന്നാല്‍ പുതിയ തലമുറയ്ക്ക് ഇത്തരം തൊഴിലിനോട് താല്പര്യം കുറഞ്ഞതോടെ ഇത് അന്യം നിന്നുപോവുകയാണ്. ഇങ്ങനെയാണ് ഭൂരിപക്ഷം സ്ത്രീകളും ജോലികള്‍ പഠിച്ചതെന്ന് പാറുകുട്ടിയമ്മ പറയുന്നു.
കൈതോലയില്‍ നിര്‍മ്മിക്കുന്ന പായില്‍ കിടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഴമക്കാരും ആയുര്‍വേദവും പറയുന്നു. നടുവേദനയുള്ളവര്‍ പായില്‍ കിടന്നാല്‍ വേദന മാറുമത്രേ. ചാണകം മെഴുകിയ നിലത്തിന്റെയും തഴപ്പായയുടെയും ഗന്ധമാസ്വദിച്ച് റാന്തല്‍ തിരി താഴ്ത്തി ഉറങ്ങാന്‍ കിടക്കുന്നതിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മ പങ്കു വയ്ക്കുന്ന ചിലരെങ്കിലും നമുക്ക് മുന്നിലുണ്ട്. അടുത്ത തലമുറയില്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷ പോലും അസ്തമിച്ചുകഴിഞ്ഞു.
കെ.പി.അനിജാമോള്‍
ജന്മഭൂമി: http://www.janmabhumidaily.com/news143098#ixzz41bFjBtmR